വിജയ് സർക്കാരിൻ്റെ അടുത്ത നീക്കം, സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ചാൽ വാട്സ്ആപ്പിലൂടെ വിവരം അറിയിക്കാം; നമ്പർ റെഡി
ചെന്നൈ: തമിഴ്നാട്ടിൽ കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരെ കുടുക്കാൻ വാട്സ്ആപ്പ് നമ്പറുമായി വിജയ് സർക്കാർ. അഴിമതി സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് വാട്സ്ആപ്പിലൂടെ വിജിലൻസിനെ അറിയിക്കാം. ഇതിനായി 9498180936 എന്ന വാട്സ്ആപ്പ് നമ്പർ സർക്കാർ പുറത്തിറക്കി. അഴിമതി വിരുദ്ധ ഹെൽപ്പ്‌ലൈൻ നമ്പറും ബോധവൽക്ക

ചെന്നൈ: തമിഴ്നാട്ടിൽ കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരെ കുടുക്കാൻ വാട്സ്ആപ്പ് നമ്പറുമായി വിജയ് സർക്കാർ. അഴിമതി സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് വാട്സ്ആപ്പിലൂടെ വിജിലൻസിനെ അറിയിക്കാം. ഇതിനായി 9498180936 എന്ന വാട്സ്ആപ്പ് നമ്പർ സർക്കാർ പുറത്തിറക്കി. അഴിമതി വിരുദ്ധ ഹെൽപ്പ്‌ലൈൻ നമ്പറും ബോധവൽക്കരണ സന്ദേശവും സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളിലും ആളുകൾക്ക് കാണാൻ കഴിയുന്ന രീതിയിൽ വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് തമിഴ്‌നാട് സർക്കാർ നിർദേശിച്ചു.'കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റക്കരമാണ്' എന്ന ബോധവൽക്കരണ സന്ദേശം മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ പ്രദർശിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സർക്കുലറിൽ നിർദേശം നൽകി. നോട്ടീസ് ബോർഡിൽ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻ്റ് കറപ്ഷൻ്റെ മേൽവിലാസവും വാട്സ്ആപ്പ് നമ്പരും ഫാക്സ് നമ്പരും ഇമെയിൽ വിലാസവും ഉൾപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നു. ജില്ലാ കളക്ടറേറ്റുകളിലെ പരിശോധനാ വിഭാഗം സർക്കാർ ഓഫീസുകളിൽ നടത്തുന്ന പരിശോധകളിൽ സർക്കാർ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും തുടർന്ന് ഇക്കാര്യം മാനവവിഭവശേഷി വകുപ്പിനെ അറിയിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചു.മുൻ സർക്കാരുകളും സമാന നിർദേശം പുറപ്പെടുവിച്ചിരുന്നെങ്കിലും പല ഓഫീസുകളിലും പാലിച്ചിരുന്നില്ല. ഇക്കാര്യം പുതിയ സർക്കാരിൻ്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഇടപെടൽ ഉണ്ടായത്. ജനങ്ങൾക്ക് അഴിമതി സംബന്ധിച്ച പരാതികൾ വിജിലൻസിൻ്റെ dvac@nic.in എന്ന ഇമെയിൽ വിലാസത്തിലോ 044-22321090, 22321085, 22310989, 22342142 എന്നീ നമ്പരുകൾ വഴിയോ അറിയാം. പരാതികൾ 'DVAC, No. 293, MKN Road, Alandur, Chennai 600016' എന്ന വിലാസത്തിൽ കത്ത് മുഖേനയും അറിയിക്കാം.അതേസമയം ചില ഉദ്യോഗസ്ഥർ പഴയ രീതികൾ തിരുത്താൻ തയ്യാറായിട്ടില്ലെന്ന റിപ്പോർട്ടുകളിൽ മുഖ്യമന്ത്രി വിജയ് അതീവ ദുഖിതനാണെന്ന റിപ്പോർട്ടുണ്ട്. സർക്കാർ നിർദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിക്ക് സാധ്യതയുണ്ട്.