പൂഴിമണ്ണ് ശേഖരിച്ച് വിൽപനക്ക് അനുമതി തേടി ഓഫീസിലെത്തി, അപേക്ഷിച്ചത് കഴിഞ്ഞ വർഷം ജൂണിൽ, ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് 15,000 രൂപ കൈക്കൂലി, പിടിയിൽ
കണ്ണൂർ: 15,000 രൂപ കൈക്കൂലി വാങ്ങിയ കണ്ണൂർ മൈനിംഗ് & ജിയോളജി ഓഫീസിലെ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കുറ്റ്യേരി സ്വദേശിയായ പി.പി. ശ്രീധരനാണ് കുടുങ്ങിയത്. ചെറുകുന്ന് സ്വദേശിയിൽ നിന്നാണ് പണം വാങ്ങിയത്. പൂഴിമണ്ണ് ശേഖരിച്ച് വിൽപ്പന നടത്താനുള്ള അനുമതിക്കായി കഴിഞ്ഞ വർഷം ജൂണിൽ മൈനിംഗ് & ജിയോളജി ഓ

കണ്ണൂർ: 15,000 രൂപ കൈക്കൂലി വാങ്ങിയ കണ്ണൂർ മൈനിംഗ് & ജിയോളജി ഓഫീസിലെ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കുറ്റ്യേരി സ്വദേശിയായ പി.പി. ശ്രീധരനാണ് കുടുങ്ങിയത്. ചെറുകുന്ന് സ്വദേശിയിൽ നിന്നാണ് പണം വാങ്ങിയത്. പൂഴിമണ്ണ് ശേഖരിച്ച് വിൽപ്പന നടത്താനുള്ള അനുമതിക്കായി കഴിഞ്ഞ വർഷം ജൂണിൽ മൈനിംഗ് & ജിയോളജി ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഒരു വർഷമായിട്ടും ഉദ്യോഗസ്ഥർ സൈറ്റ് ഇൻസ്പെക്ഷൻ നടത്തിയില്ല. ഇതോടെ ചെറുകുന്ന് സ്വദേശി വീണ്ടും ഉദ്യോഗസ്ഥരെ സമീപിച്ചു. അപ്പോഴാണ് പി.പി. ശ്രീധരൻ 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
Read the complete story at Asianet News Malayalam